Friday, June 26, 2009

എ.സോമന്- An unfinished poem - A Soman



(അടുത്തറിയുന്നവര്‍ സോമന്‍മാഷ് എന്ന് വിളിക്കും,കൂടുതലടുത്തവര്‍ സോമന്‍ എന്ന് വിളിക്കും
അതിലുമടുപ്പമുള്ളവര്‍ എസോമന്‍ എന്ന് തന്നെ വിളിക്കും

ആരായിരുന്നു ഇയാള്‍? കോഴിക്കോട് എന്‍ചിനിയറിംഗ് കോളജിലെ ഇംഗ്ളീഷ് അദ്ധ്യാപകന്‍ ?
വിരലിലെണ്ണാവുന്ന ചെറുകഥകളും അതിലേറെ സാമൂഹ്യ വിമര്‍ശനങളുമെഴുതിയആള്‍ ?
ബിരുദ വിദ്യാര്-ഥിയായിരിക്കുബോള്‍ മുതല്‍ കോഴിക്കോടും പ്രാന്തപ്രദേശങളിലുമുള്ള
അനവധി പരലല്‍ കോളജുകളിലെ കുട്ടികളുടെ പ്രിയങ്കരനായ മാഷ് ?
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എഴുപതുകളുടെ അവസാനത്തില്‍ ഉദിച്ചുയരുകയും എണ്‍പതുകളുടെ ആരംഭത്തില്‍ അടിപതറി വീഴുകയും ചെയ്ത് ജനകീയ സാംസ്കാരിക വേദിയുടെ നേത്രനിരയിലേക്ക് ഉയര്‍ന്ന കേരള ചരിത്രത്തിലെ ആദ്യത്തെതെന്ന് പറയാവുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ വിചാരണയിലെ ജനകീയ ന്യായാധിപന്‍ ?......
ഇത് മാത്രമായിരുന്നില്ല ഞങളില്‍ ചിലര്‍ക്കെങ്കിലും എസോമന്‍........

മാനന്‍ചിറയുടെ സിമന്‍ര്‍ ബന്‍ചുകളും കോഴിക്കോട് നഗാരം സ്റ്റേഷനിലെ ലോക്കപ്പില്‍ അടിവസ്ത്രം മാത്രമായി കഴിയേണ്ടിവന്ന രാത്രിയും മുറിബീഡിക്കായി തിരക്ക് പിടിക്കുന്ന സബ് ജയിലിലെ തടവുപുള്ളികള്‍ക്ക് ഇംഗ്ളീഷില്‍ അപേക്ഷയെഴുതികൊടുത്ത പകലുകളും,പിന്നെ.......അടിതെറ്റിയ

കിനാക്കളെയോര്‍ത്ത് പഴിച്ചും പഠിച്ചും പിന്നെ തകര്‍ന്നും .....
ഓര്‍ക്കുവാനേറെ...അര്‍ബുധം കാര്‍ന്നുതിന്ന ശരീരവുമായി ആശുപത്രിയിലേക്കുള്ള മരണവേഗത്തില്‍ അവന്‍ കുടിക്കാന്‍ ചോദിച്ചത് ഒരിളനീര്‍..പുലര്‍ച്ചെ അവന്‍ മരിച്ചു.
കട്ടിലിന്നരികില്‍ എനിക്കായി വെച്ചത് ഒരു ഇളനീര്‍തൊണ്ട് മാത്രം )








വേവലാതിപ്പുഴയേഴും കടന്നുനീ യാത്രയായ്
നിലാവെറിഞ്ഞയിടവഴികളുടെയവസാന

തോണിയുമിറങി നീ യാത്രയായഗ്നി
പഞജരത്തേരില്‍


പാതിവെന്തതലച്ചോറുണ്ണുവാനെത്തും
ഒറ്റച്ചിറകന്‍ കാക്ക ഞാന്‍

ഉഷ്ണിച്ചുപായും
പുകവണ്ടീയിലെങോതിളക്കുമോരാലിന്‍-
ചുവടുതിരഞുമുന്‍മാദം മുടിയഴിച്ചിട്ടുതുള്ളും
രാപ്പനീയായി നീ പൊരിഞതും

കടുംനിറം മോത്തിക്കുടിച്ചാഹ്ലാദമെബാടും
ചിതറിത്തെറിപ്പിക്കും മഴകളില്‍,
കടല്‍ത്തിരക്കുത്തില്‍
തര്‍ക്കിച്ചു നാളേറെയോടുവിലുല്‍സവം
കൈവിട്ട കുട്ടികളായിനാമലഞ്ഞു.

പുലരികള്‍ തിരഞുനാം
പ്രളയസൂര്യനെകുടിക്കുവാന്‍
അക്ഷരച്ചോരയില്‍
തകരുന്ന കപ്പലിന്നണിയം തിരഞുനാം
അപരന്‍റെ വാക്കുകള്‍കാതിലേക്കെബാടും
കോരിയൊഴിച്ചു നാ-
മമരസംഗീതം തുഴയുവാന്‍

ഭ്രാന്തെടുക്കുന്നൂ നിന്നാര്‍ദ്ര മനസ്സിളിലൊളിപ്പിച്ച
സഹനം നിനവില്‍ വരുബോള്‍.

എച്ചില്‍ക്കൊട്ടയില്‍ കയ്യിട്ടുനക്കും
കാലത്തിന്‍ കളീക്കോപ്പുകളായി സഖാക്കളോടുങവെ
ചിരിമറന്ന,
കടമുണ്ണൂന്ന
കൂട്ടിക്കോടുപ്പിന്‍ ലാഭനഷ്ടങള്‍ ചികഞുതീരുമെന്‍
രാപ്പകലുകളില്‍നിന്നും ഭാഗ്യവാന്‍
നീയാദ്യം പറന്നകന്നല്ലോ

ഓര്‍ക്കട്ടെ ഞാനാ വറുതിതന്നടുപ്പില്‍
വേവാതെ വെന്തനിന്‍ കഠിനബാല്യങളെ
വിശന്നുംവിയര്‍ത്തും
കുണ്ടനിടവഴികളിലുടക്കിയ ദിനങളെ
വയറ്റുപ്പിഴപ്പിന്‍ടെ ക്ലാസ്സ്മുറികളിലുരഞുതീര്‍ന്ന
നിന്‍തരുണ വേഗങളെ
ആരൊകളയുന്ന പാതിയെരിഞ
പുകക്കുഴല്‍ മൊത്തുവാന്‍ വെംബിയ കഠിനവയിലിന്‍
ലോക്കപ്പ് മുറികളെ

നീതിയുടെ നിലവിളി പാഥേയമാക്കിയ
നിരര്‍ഥക തീര്‍ത്തടനങള-
ടിവസ്ത്രമഴിപ്പിക്കുമതിക്രൂര
നിയമപാലനങള്‍,ഭിക്ഷകള്‍,
സ്വവര്‍ഗ്ഗകൊടുംവെലിയില്‍ പിണയും
പച്ചിലപാബിഴയും രാത്രികള്‍

ഒളിക്കുവനോന്നുമില്ലത്തവാന്‍ നീ
നഗ്നന്‍ കിടക്കുന്നെന്‍കൈക്കുരിശിലരുമയായ്
സര്‍വ്വാഗമര്‍ബുദശോഭയാല്‍

ഇല്ലെനിക്കോരു വാക്കുംനോട്ടവും ബാക്കിയാ
യൊരീയിളനീരിന്‍ തൊണ്ട് മാത്രമിനിയോര്‍മ്മയില്‍

ആയിരംപൈതങള്‍ക്ക് വയറ്റാട്ടിയാം നിന്നമ്മതന്‍
മടിയിലിറക്കികിടത്തുന്നൂ ചോരവാര്‍ന്നതാം
കാലത്തിന്‍ മാര്‍ബിള്‍മിനാരം നീ

തീപിടിച്ചോടുമീയതിവേഗ വണ്ടിതന്നിരുബ് –
പാളങളീലെങോട്ട് മാറണമെന്നറിയാതുഴലുന്ന
പട്ടിയുടബരപ്പായി ഞാന്‍ നില്ക്കവെ


ജ്വലിപ്പിചുനിര്‍ത്തട്ടെ ഞനെന്നക്ഷരജാലകവുമതി
ലൊട്ടിപ്പിടിച്ചൊരുനീലകാശവുമതിനെ
പ്പിളര്‍ക്കുമോരു മിന്നല്പിണരും

2004/sept






No comments: